Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bihar Election Result

നിതീഷ് കുമാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവാണ്; അദ്ദേഹത്തെ ആർക്കും അവഗണിക്കാനാകില്ല: നീരജ് കുമാർ

പാറ്റ്ന: ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവാണ് നിതീഷ് കുമാറെന്ന് ജെഡി-യു നേതാവ് നീരജ് കുമാർ. ആർക്കും നിതീഷിനെ അവഗണിക്കാനാകില്ലെന്നും നീരജ് കുമാർ പറഞ്ഞു.

"നിങ്ങൾക്ക് നിതീഷിനെ സ്നേഹിക്കാം വെറുക്കാം. പക്ഷെ ഒരിക്കലും അദ്ദേഹത്തെ അവഗണിക്കാനാകില്ല. ഇത്തവണ വൻ വിജയത്തിലേയ്ക്കാണ് അദ്ദേഹം എൻഡിഎയെ നയിച്ചത്. വീണ്ടും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകും.'-നീരജ് കുമാർ പറഞ്ഞു.

നിലവിലെ നിതീഷ് കുമാർ മന്ത്രിയുടെ അവസാന ക്യാബിനറ്റ് യോഗമാണ് ഇന്ന് നടക്കും. നിതീഷിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമെൽക്കും.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 

National

ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജയിച്ചത്; എൻഡിഎ അല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിഹാറിൽ തെരഞ്ഞെടുപ്പിൽ എൻഡിഎ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണം എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ആലോചിക്കണമെന്നും രമേശ് പറഞ്ഞു.

ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും രമേശ് പറഞ്ഞു.

National

ബിഹാറിലെ ജനങ്ങൾക്ക് നന്ദി; അടുത്ത ലക്ഷ്യം ബംഗാൾ: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് 

പാറ്റ്ന: ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.

അരാജകത്വത്തിന്‍റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്‍റെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്‍റെ ഊഴമാണ്"- മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

ജനങ്ങൾ തെരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്നത്തെ യുവതലമുറ ആ പഴയ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് ഒരു ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ, കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കണ്ടതാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.

ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 191 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 48 സീറ്റുകളിലാണ് ലീഡുള്ളത്.

National

തേജസ്വിക്കും അടിപതറുന്നു; രാഘോപുരിൽ പിന്നിൽ

പാറ്റ്ന: മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രാഘോപുരിൽ പിന്നിൽ. വോട്ടെണ്ണൽ നാല് റൗണ്ട് പിന്നിടുമ്പോൾ ബിജെപിയുടെ സതീഷ് കുമാറിനേക്കാൾ 3016 വോട്ടുകൾക്ക് പിന്നിലാണ് തേജസ്വി യാദവ്.

സംസ്ഥാനത്ത് വോട്ടെണ്ണൽ മൂന്നര മണിക്കൂർ പിന്നിടുന്പോൾ എൻ‌ഡിഎ വൻ കുതിപ്പ് തുടരുകയാണ്. എൻഡിഎ 197 സീറ്റുകളിലാണ് മുന്നിലുള്ളത്. മഹാസഖ്യം 43 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

National

തകർന്നടിഞ്ഞ് വിഐപി; ഒരു സീറ്റിലും ലീഡില്ല

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് മുകേഷ് സഹാനിയുടെ വികാശ് ശീൽ ഇൻസാൻ പാർട്ടി. വോട്ടെണ്ണൽ പുരോഗമിക്കുന്പോഴും ഒരു സീറ്റിൽ പോലും മുന്നേറാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.

പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനിയെ മഹാസഖ്യത്തിന്‍റെ ഉപമുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയെങ്കിലും പാർട്ടിക്ക് ഒരു സീറ്റിലും ലീഡ് നേടാനായിട്ടില്ല. മുകേഷിന് സ്വാധീനമുള്ള മേഖലകളിലും എൻഡിഎ ആണ് മുന്നേറുന്നത്.

നിലവിൽ എൻഡിഎ ബിഹാറിൽ കുതിക്കുകയാണ്. 199 സീറ്റിൽ ആണ് എൻഡിഎ മുന്നേറുന്നത്. 41 സീറ്റിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.

Latest News

Corehub Up